“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു- മേന്നെ നണ്ണി; മറി ച്ചാ ണെങ്കിൽ സ്നേഹിച്ചീടുവാൻ സേവിക്കാനും ധരിച്ചിട്ടില്ലെങ്കി, ലീ ലോക- മെന്തിനു കൊള്ളാം?” - അക്കിത്തം അച്യുതൻ നമ്പൂതിരി |
|
മലയാള കവിതയിലെ കാല്പ്പനിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരത്ത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി . മലയാള കവിതയിൽ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ൽ പ്രസിദ്ധീകരിച്ച ' ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം ' എന്ന ഖണ്ഡകവ്യത്തിലാണെന്ന് നിരൂപകന്മാർ അഭിപ്രായഭേദമെന്യേ വിലയിരുത്തിയിട്ടുണ്ട് .
പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാo ങ്ങളിൽ നിന്ന് , അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്ന ജീവവാക്യമാണ്. അത് കൊണ്ട് തന്നെ നന്മയും വെളിച്ചവും നിറഞ്ഞ കവി ഹൃദയം അദേഹത്തിനു സ്വന്തമായി .
"ഒരു കണ്ണീർക്കണം മറ്റു- ള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവി- ലായിരം സൗരമണ്ഡലം" എന്ന് പരോപകാര പ്രവണമായ ജീവിതത്തിൻറെ സൂര്യപ്രകാശവും "ഒരു പുഞ്ചിരി ഞാൻ മറ്റു ള്ളവർക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി" എന്ന് വിശുദ്ധിയുടെ നറുനിലാവും കവിതയിൽ പ്രതിഫലിപ്പിച്ച കവി ജീവിതത്തെയും കവിതയെയും ദ്വൈതഭാവത്തോടെ കണ്ടില്ല. ധർമ്മസന്ബുഷ്ടമായ ഒരു മാനവലോകത്തെ സ്വപ്നം കാണുന്ന കവി രുദിതാനുസാരിയായ കാവ്യകർമ്മത്തിനു നിയുക്തനായ വാല്മീകിയുടെ പിന്മുറക്കരനാണ്. തിരിച്ചെന്തു കിട്ടുമെന്ന് കണക്കു നോക്കാതെ സ്വന്തം കർമ്മം അനുഷ്ഠിക്കുന്ന സാത്വികനായ ഈ കവിയെ തിരിച്ചറിഞ്ഞവരെത്ര? അന്ധന്മാർ ആനയെകണ്ടാപ്പോൽ അതുല്യമായ ഈ കവിപ്രതിഭയ്ക്കുമുന്നിൽ അന്തിച്ചു നിന്നവരെത്ര? വെളിച്ചം ദുഖമെന്നും തമസ്സ് സുഖപ്രദമെന്നും പറയുന്ന വിരുദ്ധോക്തിയുടെ സൗന്ദര്യത്തിൽ ഈ കവിയുടെ മനസ്സിരിപ്പുണ്ട് . മാറുന്ന കാലത്തിൻറെ പൊരുത്തംകെട്ട കാഴ്ചകളോടുള്ള കലഹമാണത്. ദാർശനിക വ്യഥകൾക്കും അസ്തിത്വദുഃഖത്തിനുമോക്കെയപ്പുറം സ്വന്തം ഇച്ഛ)ശക്തിയുടെ ലോകവീക്ഷണത്തിൻറെയും പത്തരമാറ്റ് ചൈതന്യം വാർത്താണ് അക്കിത്തം ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം നിർമ്മിച്ചത് . "ബഹുജനഹിതായ ബഹുജനസുഖായ " (ബഹുജനത്തിന്റെ ഹിതത്തിനും സുഖത്തിനും വേണ്ടി ) ആയിരിക്കണം വ്യക്തി കൈക്കൊള്ളുന്ന ജീവിതവൃതിയും പ്രവൃത്തിയും എന്ന തത്ത്വം പണ്ടേ ഭാരതം അംഗീകരിച്ചിട്ടുണ്ട് . ഈ തത്ത്വ ത്തിൻറെ അടിസ്ഥാനത്തിലാണ് ആർത്ഥികവും സാമൂഹികവുമായ സമത്വം എന്നാ ലക്ഷ്യത്തെ കേന്ദ്രീകരിക്കുന്ന വിപ്ളവം സംഭവിക്കണമെന്നു മനുഷ്യവർഗ സ്നേഹികളായ ഏതു ചിന്തകനും കവിയും ഇച്ഛീക്കേണ്ടതുപോലെ അക്കിത്തവും ഇച്ഛീച്ചു പോന്നത് . താൻ ഉയർന്ന വർഗത്തിലും വർണത്തിലും പിറന്നുപോയതുകൊണ്ട് ഈ തത്ത്വത്തെ വിസ്മരിക്ക്ണമെന്നും ' കേളുവിനെ കുടിയിറക്കണം ചാള തീയിലെരിക്കണം ' എന്ന് ഉപദേശിക്കുന്നത് കേളുവിന്റെ വർഗത്തിൽ പെട്ടവരായാലും ദേവഗണത്തിൽ പ്പെട്ടവരയാലും 'നില്ലു നില്ല് ചിലച്ച്ചീടാതെ നിന്നെല്ലിടിച്ചു പൊടിക്കും ഞാൻ ' എന്നു രുഷ്ടനാവുന്ന 'തന്ബുരാൻ കുട്ടി'യെ അക്കിത്തം കവിതയിൽ പ്രതിഷ്ടിച്ചത് ഈ മാനവികസമത്വ തത്ത്വത്തെ മുൻനിർത്തിയാണ്. എന്നാൽ സമൂഹത്തിനുവേണ്ടി വ്യക്തി തൻറെ സങ്കുചിതതാല്പര്യങ്ങൾ ത്യജിക്കണമെന്ന അനുശാസനം , വ്യക്തിസ്വാതന്ത്ര്യമൂല്യത്തെ പറിച്ചു കളയണമെന്ന ഉഗ്രമായ ആജ്ഞ , സമൂഹത്തിൻറെ നേതാക്കളായി സ്വയം അവരോധിക്കുന്നവരിൽ നിന്നോ , സമൂഹത്താൽ അവരോധിക്കപ്പെട്ടവരിൽ നിന്നു തന്നെയോ ഉണ്ടായാൽ അതിന്ന് അപ്പാടെ വഴങ്ങാൻ വ്യക്തി കടപ്പെട്ടവനാണോ ? ഈ ചോദ്യം വന്നാൽ വിധേയനായി കൈപോക്കാനും അടങ്ങി ഒതുങ്ങി വഴങ്ങി ഇരിക്കാനും ഒരുങ്ങുന്നവരുടെ ഗണത്തിലാവില്ല അച്യുതത്വം പുലർത്താനാഗ്രഹിക്കുന്ന അക്കിത്തത്ത് അച്യുതൻ നൻബൂതിരിയെ നാം കാണുക. ആത്മാവിൽ കണ്ണുനീരണിഞ്ഞ ബോധിസത്വനാണ് അക്കിത്തം. എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പൊവുകയും എല്ലാ സമരങ്ങളിലും തോറ്റു പോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ബോഴും മഹാപരിത്യാഗിയായ ഈ കവിബുദ്ധന്റെ 'അക്ഷര' സ്നേഹസാരം കാലങ്ങളെ അതിജീവിക്കുകതന്നെ ചെയ്യും
|
|